Stay Connected:

Indiavision Live | Malayalam News Channel

ഡീസലിന് 5 രൂപ വര്‍ധന; എല്‍പിജി സിലിണ്ടറുകള്‍ ആറായി പരിമിതപ്പെടുത്തി

വെബ് ഡെസ്‌ക്‌  | Published on: September 14, 2012 |  

ന്യൂഡല്‍ഹി: ഡീസലിന് അഞ്ച് രൂപ വര്‍ദ്ധിപ്പിച്ചു. വിലവര്‍ദ്ധന ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വന്നു. പാചകവാതക സിലിണ്ടറുകളുടെ എണ്ണവും പരിമിതപ്പെടുത്തി. ഒരു വര്‍ഷത്തില്‍ സബ്‌സിഡിയോടെ ആറു സിലിണ്ടറുകള്‍ മാത്രമെ ഒരു കുടുംബത്തിന് ലഭിക്കുകയുള്ളു. ആറെണ്ണത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് സിലിണ്ടറൊന്നിന് 700 രൂപയോളം അധികം നല്‍കേണ്ടിവരും.

വിലവര്‍ദ്ധന ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ വസതിയില്‍ കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയോഗം ചേര്‍ന്നിരുന്നു. യോഗത്തിലാണ് തീരുമാനം.

വര്‍ഷപാദത്തില്‍ നാല്‍പതിനായിരം കോടി നഷ്ടം ഉണ്ടായെന്നാണ് എണ്ണക്കമ്പനികളുടെ വാദം.

ഡീസല്‍ വിലയില്‍ ലിറ്ററിന് 4 മുതല്‍ 5 വരെയും പെട്രോള്‍ വില 3 രൂപയും കൂട്ടണമെന്നായിരുന്നു കമ്പനികളുടെ ആവശ്യം. പാചകവാതകത്തിന്റെ വില 50 രൂപ മുതല്‍ 100 രൂപ വരെ വര്‍ദ്ധിപ്പിക്കാനും സിലിണ്ടറുകളുടെ എണ്ണം നിജപ്പെടുത്താനും ആലോചിച്ചിരുന്നു.

വിലവര്‍ധിപ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിക്കും അനുകൂല സമീപനമാണ്.

ഇന്ധന വില വര്‍ധിപ്പിക്കില്ലെന്നും എണ്ണ കമ്പനികളുടെ മുഴുവന്‍ ബാധ്യതയും ഏറ്റെടുക്കാനാവില്ലെന്നും കേന്ദ്ര പെട്രോളിയം ജയ്പാല്‍ റെഡ്ഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇന്ധന വിലവര്‍ദ്ധന ന്യായീകരിക്കാനാകുമോ?
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ സന്ദര്‍ശിക്കുക…

നിങ്ങള്‍ക്കും പ്രതികരിക്കാം..

ottukali

More Discussions

show bar