വളരെ കുറഞ്ഞ വിലയ്ക്ക് ടാബ്‌ലറ്റ് കംപ്യൂട്ടര്‍ നല്‍കാന്‍ ഉള്ള തീരുമാനം കേന്ദ്രമന്ത്രി കപില്‍ സിബല്‍ പ്രഖ്യാപിച്ചതിന് വലിയ വാര്‍ത്താപ്രാധാന്യമാണ് ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ വക സബ്‌സിഡിയും ഉള്ള ഈ പദ്ധതി രാജ്യത്തെ ശാസ്ത്രസാങ്കേതിക പുരോഗതിയിലേക്ക് അനിവാര്യമെന്ന നിലയ്ക്കുള്ള വിലയിരുത്തലുകളും ഒപ്പം കേട്ടു. എന്തിനധികം മന്ത്രി പറഞ്ഞത് ഇങ്ങനെ ആയിരുന്നു,“To improve the system of education in India”. ചില ചോദ്യങ്ങള്‍ : 1. എല്ലാ സ്‌കൂള്‍ ടാബിനും കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നല്‍കും എന്ന് കേള്‍ക്കുന്നു. ഏത് പ്രോസസ്/ലേലം/സാങ്കേതിക വിലയിരുത്തല്‍ വഴിയാണ് സര്‍ക്കാര്‍ ഈ കമ്പനിയെ തിരഞ്ഞെടുത്തത്? 2. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നിയന്ത്രണത്തിലുള്ള അര ഡസന്‍ ഇലക്!ട്രോണിക്!സ് /കമ്പ്യൂട്ടര്‍ ഗവേഷണ പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉണ്ട്. എന്തു കൊണ്ട് ഇവരെ ഒക്കെ ഈ നടപടികളില്‍ ഒന്നും പങ്കെടുപ്പിക്കുന്നില്ല. ഈ മേഖലയിലും സമാനമായ പ്രതിരോധ ഗവേഷണാലയങ്ങളിലുമായി എത്രയോ ശാസ്ത്രജ്ഞന്മാര്‍ക്കും സാങ്കേതികവിദഗ്ദരെയും ശമ്പളക്കാരായി ഇരുത്തിയിട്ടുണ്ട്. അവരെക്കാളും മഹത്തരമായ ബൌദ്ധിക സ്വത്തവകാശം ഒന്നും അവകാശപ്പെടാവുന്നവര്‍ ഈ സ്വകാര്യ
മകനെ തന്നേക്കാള്‍ വലിയവനാക്കാന്‍ കെ.എം. മാണി പാടുപെടുമ്പോഴാണ് തന്നേക്കാള്‍ വളര്‍ന്ന മകനെ ചവിട്ടിത്താഴ്ത്താന്‍
ബാലകൃഷ്ണപിള്ള പണിപ്പെടുന്നത്. പാര്‍ട്ടിക്ക് മന്ത്രിയില്ലെങ്കിലും വേണ്ടില്ല, ഗണേശന്‍ ഒഴിയണം എന്നേ പിള്ളയ്ക്കുള്ളു. താന്‍ മുതിര്‍ന്ന നേതാവും ചെയര്‍മാനും ആയിരിക്കെ മകന്‍ മന്ത്രിയായി സ്റ്റേറ്റ് കാറില്‍ ലോകം ചുറ്റുന്നത് അഭിമാനിയായ അദ്ദേഹത്തിന് സഹിക്കുന്നില്ല. അഡ്വ: ജയശങ്കര്‍ അഡ്വ: ജയശങ്കര്‍ എഴുതുന്നു.
കുടുംബവാഴ്ചകള്‍ അരങ്ങുതകര്‍ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പുതിയൊരു അതിഥി കൂടി. പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വധേരയാണ് പുതിയ താരം. വധേര തന്റെ രാഷ്ട്രീയമോഹം വെളിപ്പെടുത്തുമ്പോള്‍ ഗാന്ധി കുടുംബത്തിലൂടെ മരുമക്കള്‍ രാഷ്ട്രീയത്തിനും അത് തുടക്കം കുറിക്കുമോ
ഒരു മാലിന്യസംസ്‌ക്കരണകേന്ദ്രത്തിനെതിരായി കേരളത്തില്‍ ആരംഭിച്ച ആദ്യത്തെ സമരമാണ് ലാലൂരിലേത്. 24 വര്‍ഷം കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടരുകയാണ്. ജനാധിപത്യപരമായി ജനങ്ങള്‍ നടത്തിയ പ്രതിഷേധങ്ങള്‍ വകവയ്ക്കാന്‍ ഭരണകൂടം തയ്യാറാവാതെ വന്നതോടെ പ്രശ്‌നം സങ്കീര്‍ണമായി
2007 ഫെബ്രുവരി 8, മാന്റുവ, ഇറ്റലി മനുഷ്യകുലം ചരിത്രത്തില്‍ ബാക്കിവെച്ച തിരുശേഷിപ്പുകള്‍, അഥവാ ചരിത്രത്തിന്റെ ‘ഭൂമിശാസ്ത്രം’ തേടി മാന്റുവയിലെ ഭൂമി തുരന്നുചെന്ന എലേന മെനോട്ടിക്കും സംഘത്തിനും ആ കാഴ്ച വിശ്വസിക്കാനായില്ല. പിന്നെ ലോകത്തിനും. വടക്കന്‍ ഇറ്റലിയിലെ മോണ്ടുവക്കടുത്ത് വാല്‍ഡാറോയില്‍, ലോകത്തോട് പ്രണയത്തിന്റെ തീവ്രത വിളിച്ചുപറഞ്ഞ് രണ്ടുടലുകള്‍ പരസ്പരം പുണര്‍ന്നുകിടന്നു. ഒന്നും രണ്ടും വര്‍ഷമല്ല, പതിറ്റാണ്ടുകള്‍…., നൂറ്റാണ്ടുകള്‍… കൃത്യമായിപ്പറഞ്ഞാല്‍ 50 നൂറ്റാണ്ടുകള്‍.. ചിലരങ്ങനെയാണ്. മരണത്തെപ്പോലും സ്വന്തം ജീവിതം കൊണ്ട് തോല്‍പിച്ചുകളയും. മരിച്ച് മണ്ണടിഞ്ഞാലും അവരുടെ ജീവിതത്തെ ലോകം വാഴ്ത്തും. ജീവിതത്തില്‍ അത്രമേല്‍ പ്രണയിച്ച അവരുടെ പേരറിയില്ല. നാടും കുലവുമറിയില്ല. എങ്കിലും പ്രണയം വെറും പ്രണയമല്ലെന്നും മറ്റ് പലതുമാണെന്നും അവര്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. മരണത്തെപുല്‍കി അയ്യായിരം വര്‍ഷങ്ങള്‍ക്കുശേഷം. ആറുദിനങ്ങള്‍ കൂടി കഴിഞ്ഞ് ലോകം ഒരു പ്രണയദിനത്തെ ആലിംഗനം ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു, പ്രണയത്തിന്റെ പുതിയ അര്‍ഥതലങ്ങള്‍ സമ്മാനിച്ച് ഇവര്‍ ലോകത്തിന് മുന്‍പില്‍ അവതരിച്ചത്. പ്രണയത്തിന്റെ എല്ലാ തീവ്രതയെയും അനുഭവിപ്പിച്ച്, മനുഷ്യന്റെ ഏറ്റവും വലിയ വികാരങ്ങളിലൊന്നിന്റെ സംശുദ്ധത
പിണറായിയുടെ പാര്‍ട്ടി ഭരണകാലത്ത് ഉണ്ടായതുപോലെ, വിഭാഗിയതയും തമ്മില്‍ തല്ലും സി പി ഐ എമ്മിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. അതിന് കാരണക്കാരാനെന്ന് പാര്‍ട്ടി നേതൃത്വം പറയുന്ന വ്യക്തിയെ സംഘടനാപരമായും രാഷ്ട്രീയമായും നേരിടാനാകാതെ പോയ ദുര്‍ബലന്‍ കൂടിയാണ് പിണറായി വിജയന്‍
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജന്മദേശമായ പിണറായിയില്‍ തന്നെയാണ് പിണറായി വിജയനും ജനിച്ചത്. 1949ല്‍. ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെ മകന്‍ വിജയനെ കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ അമരത്തേക്ക് പറഞ്ഞയച്ചതും ഈ മണ്ണും ഇവിടുത്തെ മനസുറച്ച പാര്‍ട്ടിക്കാരുമാണ്